2013 ജനുവരി 2, ബുധനാഴ്‌ച

മാനസാന്തരം -കഥ

മാനസാന്തരം -കഥ 
കളവൂര്‍ ചെമ്പാഴി രാമചന്ദ്രന്‍   



അയാള്‍ ഉറങ്ങാതെ കിടക്കുകയായിരുന്നു.....ജോലി കഴിഞ്ഞെത്തിയപ്പോള്‍  പതിവിലേറെ ക്ഷീണിതനായിരുന്നു.നേരത്തെ കോരിയെടുത്തു ബക്കറ്റില്വെച്ചിരുന്ന തണുത്ത വെള്ളത്തില്കുളിച്ചപ്പോള്വലിയ ആശ്വാസം തോന്നി.ഫ്ലാസ്കില്നിന്നും കട്ടന്ചായ ഗ്ലാസ്സിലെക്കുപകര്ത്തി,അതുമായി അയാള്‍ പുറത്തെ അരമതിലില്‍ കയറി ഇരുന്നു.തൊട്ടു മുന്പിലുള്ള നാഷണല്‍ ഹൈവേയില്ക്കൂടി ഭാരം കയറ്റിപോകുന്ന ലോറികള്‍  നിര നിരയായി നീങ്ങുന്നു.തമിള്‍ നാട്ടില്‍ പിറന്നു,കേരളീയര്ക്ക് ഭക്ഷണമാവാന്‍  വിധിക്കപ്പെട്ട 
നാല്ക്കാലികള്‍ അയാള്ക്ക്‌ മുന്പിലൂടെ യാത്ര തുടരുകയാണ്.എതിര്‍ ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളുടെ വെളിച്ചത്തില്‍ അവയുടെ കണ്ണുകളിലെ മരണഭീതി 
അയാള്‍ വായിച്ചെടുത്തു.പിറകില്‍ സഡന്‍ ബ്രയ്ക് ഇട്ട ലോറിയിലെ തമിഴന്‍ കിളിയുടെ തകരത്തിലടിയും ആക്രോശവും അയാള്ക്ക്‌ പുതുമയല്ലായിരുന്നു.അധികം ദൂരെയല്ലാതെ 
റയില്പാളത്തിലൂടെ നീളന്‍ കംപാ൪ടുമെന്റുകളുമായി അയലന്റ്റ് എക്സ്പ്രസ് ചൂളം വിളിച്ചു പായുന്നു...സമയം ഇപ്പോള്‍ ഒരു മണിആയിക്കാണും.
അയാള്‍ വാതില്‍ അടച്ചു കുറ്റിയിട്ടു കിടന്നെങ്കിലും ഉറക്കം അയലന്റ്റ് എക്സ്പ്രസില്‍  കയറിപ്പോയപോലെ....
മനസ്സ് അസ്വസ്ഥമായിരുന്നു.അതിരാവിലെ വീട്ടിലെത്തണം.നാളെയാണ് മകളുടെ ഓപ്പറേഷ൯. ചെറു പ്രായത്തില്കുറെയേറെ വേദനകള്സഹിച്ചതാണവള്‍‍...തുടര്ച്ചയായ മരുന്നുകള്ഓപ്പറേഷ൯ ഒഴിവാക്കുമെന്ന് കരുതിയത്‌ വെറുതെയായി.ഇനിയും വൈകിച്ചുകൂടെന്നു ഡോക്ടര്‍ ഓര്മ്മിപ്പിച്ചിരുന്നു.കമ്പനിയിലെ ചിട്ടി പിടിച്ച പണം അന്ന് വൈകീട്ടാണ് അയാള്ക്ക്‌ കിട്ടിയത്.
അത്യാവശ്യമാണെന്ന് പറഞ്ഞപ്പോള്‍ പലരും കൂട്ടി വിളിക്കാതെ സഹകരിച്ചുഡോക്ടര്പറഞ്ഞ സംഖ്യ മുഴുവനും ഇല്ല...പക്ഷെ അതിന്റെ പേരില്ഓപ്പറേഷ൯ നടത്താതിരിക്കില്ല.
അയാള്കൂരിരുട്ടില്കണ്ണ് തുറന്നു കിടക്കുകയായിരുന്നു.പെട്ടെന്നാണ് മുറിയില്ആരുടെയോ കാല്പ്പെരുമാറ്റം കേട്ടത്.ഇടത്തേ കൈ കൊണ്ട് മറച്ചുപിടിച്ച ടോര്ച്ചില്നിന്നും വിരലുകള്ക്കിടയിലൂടെ പുറത്തുചാടിയ അരണ്ട വെളിച്ചത്തിനുപിറകില്ഒത്ത പൊക്കമുള്ള ഒരാള്പതിയെ നടന്നു വരുന്നതായി അയാള്കണ്ടു.പുറത്തേക്കുള്ള വാതിലിനു മുന്പിലെത്തിയ വെളിച്ചം തല്ക്കാലത്തേക്ക് അണഞ്ഞു.തന്നോടൊപ്പം മുറിയിലുള്ളത് ഒരു കള്ളനാണെന്ന് അയാള്ക്ക്ഉറപ്പായി.ചീറിപ്പാഞ്ഞുപോയ ഒരു ലോറിയുടെ ശബ്ദത്തില്ലയിപ്പിച്ചു കള്ളന്വാതിലിന്റെ സാക്ഷ നീക്കിയത് അയാള്കേട്ടു.രക്ഷപ്പെടാനുള്ള മാര്ഗ്ഗം സുരക്ഷിതമാക്കിയ കള്ളന്വീണ്ടും ടോര്ച്ചിലെ മൂടിയ വെളിച്ചവുമായി അയാളിലേക്ക് അടുക്കുകയാണ്.ഇപ്പോള്അയാള്ഉറക്കത്തിലെന്നപോലെ കണ്ണുകള്അടച്ചു കിടന്നു.മുഖത്തു വട്ടം ചുറ്റിയ അരണ്ട വെളിച്ചത്തില്അയാളുടെ അടഞ്ഞ കണ്ണുകള്കണ്ടു കള്ളന്മേശപ്പുറം ലക്ഷൃമാക്കി നീങ്ങുമ്പോള്അയാള്വീണ്ടും കണ്ണുകള്തുറന്നു.ഇപ്പോള്അയാളില്നേരിയ പരിഭ്രമം വന്നു തുടങ്ങി.ചിട്ടിപിടിച്ച പണം മേശപ്പുറത്തെ തടിച്ച പുസ്തകത്തിനുള്ളില്‍ കയറ്റി വെച്ചത് കള്ളനു എളുപ്പത്തില്‍ കണ്ടു പിടിക്കാം.കവര്‍ കയ്യിലെടുത്തു പുറത്തേക്കുള്ള വാതില്‍ വഴി രക്ഷപ്പെടാന്‍ ഇനി അധികം സമയം വേണ്ട.
അയാള്‍ കിടന്നുകൊണ്ടുതന്നെ തൂങ്ങി കിടക്കുന്ന ബഡ്റൂം ലാമ്പിന്റെ സ്വിച്ചില്വിരലമര്ത്തി.അപ്രതീക്ഷിതമായി മുറിയില്വെളിച്ചം പരന്നപ്പോള്കള്ളന്ഞെട്ടി തിരിഞ്ഞു അയാളെ നോക്കി.തെല്ലും കൂസ്സലില്ലാത്ത മുഖഭാവത്തോടെകട്ടിലില്എഴുന്നേറ്റിരുന്നു അയാള്കള്ളനെ നോക്കി ചിരിച്ചു.തുടര്ന്ന് ചോദിച്ചു"ഹല്ലോ....ഇതെങ്ങിനെ അകത്തു കയറി?
അല്പ്പം ചമ്മലോടെ കള്ളന്മറുപടി പറഞ്ഞു"നിങ്ങള്കുളിക്കാന്പോയില്ലേ ....അപ്പഴാ"
അയാള്വീണ്ടും ചോതിച്ചു"ഇതെന്താ ഉദ്ദേശം...വാതിലിന്റെ സാക്ഷയെല്ലാം തുറന്നു വെച്ച്?സ്ഥിരം  പരിപാടിയാണോ ?
അത്യാവശ്യത്തിനേ ലോഡ്ജുകളില്‍ കയറാറുളളു...ഇതിപ്പോ തീരെ ഉദ്ദേശിച്ചതല്ല...പിറകിലെ വാതില്തുറന്നു കിടന്നത് കണ്ടപ്പോള്‍ കയറിയതാ'' കള്ളന്‍ മറുപടി പറഞ്ഞു.
അയാള്‍ എഴുന്നേറ്റ് മേശപ്പുറത്തെ പുസ്തകത്തില്‍ നിന്നും കവറെടുത്ത് നീട്ടികൊണ്ട് പറഞ്ഞു''നാളെ എന്റെ മോളുടെ ഓപ്പറേഷ൯ ആണ്...അതിനു പതിനായിരം രൂപ വേണം...ഇതില്എണ്ണായിരമേയുളളു.നിങ്ങളുടെ ആവശ്യം ഇതിലും വലുതാണെങ്കില്‍ ഇതെടുത്തോളു.
കള്ളന്റെ മനസ്സലിഞ്ഞു..."അപ്പോള്‍ രണ്ടായിരത്തിന്റെ കുറവുണ്ടല്ലേ...സാരമില്ല...നിങ്ങള്‍ സുഖമായി ഉറങ്ങണം...പക്ഷെ വാതില്‍ സാക്ഷയിടരുത്"
കള്ളന്വാതില്തുറന്നു റോഡിലെക്കിറങ്ങി.അയാള്ലൈറ്റ് അണച്ച് കിടന്നു.
കാലത്ത് എഴുന്നേറ്റപ്പോള്മേശപ്പുറത്തു ഒരു കുറിപ്പുണ്ടായിരുന്നു."സുഹൃത്തെ...ഞാനീ തൊഴില്നിര്ത്തി...ഇതുവരെയുള്ള എല്ലാ തെറ്റുകള്ക്കും ഞാന്പ്രായശ്ചിത്തം ചെയ്യുകയാണ്....കവറില്പതിനായിരം തികച്ചുണ്ട്....അങ്ങയുടെ മകള്വേഗം സുഖം പ്രാപിക്കട്ടെ....''
കള്ളനോട്  അയാള്ക്ക്ബഹുമാനം തോന്നി.... മറക്കാനാവാത്ത കടപ്പാടും.
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ