2012 മേയ് 21, തിങ്കളാഴ്‌ച

പിറവി

പിറവി

പെററുവീണപ്പോള്‍‍ത്തന്നെ കരയാ൯‍ ശീലിച്ചു

പിന്നെ കമിഴ്ന്നും മുട്ടിലിഴഞ്ഞും

ഭുമിയുടെ മാറില്‍‍ ചവുട്ടി ത്തുടിച്ച്ചും

നന്മ തിന്മകള്‍‍ക്ക് കാതോര്‍ത്തിരുന്നും

... കാലത്തി൯‍ ‍ പുല്ലാങ്കുഴല്‍‍ വിളി കെട്ടും

ബാല്യ കൌമാരങ്ങള്‍‍ താണ്ടി

യൌവ്വനം മേനിയില്‍ ‍ പൂക്കളം തീര്‍ത്തപ്പോള്‍ ‍ വണ്ടുകളായിരം തേ൯‍ തേടിയെത്തി

ഇല്ലായ്മകളില്‍ ‍ വിശപ്പിന്‍റെ വിളികേട്ടു

രാവിനെ സ്നേഹിച്ചപ്പോള്‍ ‍ സുര്യനെ ശപിച്ചു

കാലം കുത്തിയോഴുകി...പൂക്കള്‍ ‍ കരിഞ്ഞു

എന്തിനായീ ജന്‍മം...മരണമേ പുല്‍‍കുക നീയെന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ