2019 സെപ്റ്റംബർ 5, വ്യാഴാഴ്‌ച

മംഗളാശംസകൾ


 ഇന്ന് അദ്ധ്യാപക ദിനം

എല്ലാ ഗുരുക്കന്മാര്‍ക്കും എന്റെ പ്രണാമം

അറിവിന്റെ അമൃത് തലമുറകള്‍ക്ക് പകര്‍ന്നു കൊടുത്ത വന്ദ്യ വയോധികനായ ഗംഗാധരന്‍ മാഷ്‌.
ജീവിതത്തിന്റെ സായം സന്ധ്യയില്‍ ഒറ്റപ്പെട്ടുപോയ മാഷിന് ഇന്ന് കൂട്ട് അക്ഷരങ്ങളും മങ്ങല് ഏല്‍ക്കാത്ത ഓര്‍മ്മകളും പിന്നെ ഒരു ചാര് കസേരയും മാത്രം. മാഷിന്റെ ഓര്‍മ്മകളിലൂടെ ഒരു ചെറു യാത്ര.
.
(കാലത്തിന്റെ യവനികക്ക് പിറകില്‍ മറഞ്ഞിരിക്കുന്നവരും...ഇപ്പുറത്ത് അക്ഷരങ്ങളിലൂടെ ഒരു പുത്തന്‍ തലമുറയെ ഒരുക്കിയെടുക്കാന്‍ പാട് പെടുന്നവരുമായ എല്ലാ ഗുരുക്കന്മാര്‍ക്കുമായി എന്റെ ഈ കവിത സമര്‍പ്പിക്കുന്നു.....
പിന്നെ....നമ്മുടെ ഗ്രൂപ്പിലെ പ്രിയപ്പെട്ട അദ്ധ്യാപകർക്കും.

മംഗളാശംസകള്‍

കൈപ്പറ്റി മംഗല്യെ നിന്‍ കല്യാണക്കുറിയിപ്പോള്‍
ഓര്‍ത്തു ഞാന്‍ പണ്ടത്തെയാ വായാടി പ്പെണ്‍കുട്ടിയെ
കയ്യില്‍ പുസ്ത്തക ക്കെട്ടും കുടയും കാലില്‍
കിലുങ്ങും പാദസ്സരം കിലുക്കി ക്കൊണ്ടോട്ടവും...
വഴിയില്‍ കാണുന്നോരോ അപ്പയും കുറുന്തോട്ടി
കൂട്ടവും നിനക്കന്നു കൂട്ടുകാര്‍ സംസാരിപ്പാന്‍
എല്‍പ്പിയും യുപ്പിയും കഴിഞ്ഞെട്ടില്‍ നീ ചേരും മുന്‍പേ
പെന്ഷനായ് പിരിഞ്ഞു ഞാന്‍ ഹെഡ്മാസ്റ്ററായി തന്നെ
പിന്നെ പത്തിലെ പരീക്ഷയില്‍ റാങ്ക് നീ പങ്കിട്ടതും
പത്രത്തില്‍ ചിരിക്കുന്ന പടം കണ്ടറിഞ്ഞു ഞാന്‍

ഓര്‍മ്മകള്‍ ഓളങ്ങളായ്‌ ഹൃത്തില്‍ വന്നണയുന്നു
ഓരോരോ മുഖങ്ങളും മനസ്സില്‍ തെളിയുന്നു.
ഐ.എ.എസ്സ്.പരീക്ഷയില്‍ ഒന്നാമതായോരെത്ര
അതൃത്തിയില്‍ ഭാരതത്തിന്‍ മണ്ണ് കാത്തിരിപ്പോരും
ഗവര്‍ണ്ണരും അമ്പാസ്സടറും കമ്പ്യുട്ടര്‍ വിദഗ്ദ്ധരും
ഗള്‍ഫിലും യൂറോപ്പിലും ഉന്നത സ്ഥാനീയരായ്‌
എണ്ണിയാലൊടുങ്ങാത്ത ശിഷ്യ ഗണങ്ങളെല്ലാം
നമ്മുടെ നാട്ടിലെങ്ങും പുകള്‍പെറ്റിരിപ്പോരായ്‌

റിട്ടയര്‍ ചെയ്തിട്ടിപ്പോ വര്ഷം പലതെണ്ണി തീര്‍ന്നു
"സ്വസതമായ്‌ കാലത്തിന്റെ കുളമ്പടി കാതോര്‍ക്കുന്നു..."
ദേവകി ടീച്ചറോടോത്തു ജീവിച്ചു മതിയായില്ലാ...
മാഷിനെ തനിച്ചാക്കി യാത്രയായ്‌ തൊണ്ണൂറ്റഞ്ചില്‍
മൈഥിലി മലേഷ്യയില്‍ മക്കളൊരാണും പെണ്ണും
മൂത്തവന്‍ മലയായില്‍ എം.ബി.എ. പഠിക്കുന്നു.
മാലതി നാട്ടില്‍ തന്നെ ടീച്ചറായ്‌ തുടരുന്നു
ഹെഡ് മിസ്ട്രെസ്സായിട്ടിപ്പോ അഞ്ചാറു വര്ഷം പോയി

മംഗല്യസൂത്രം കെട്ടി മണവാട്ടിയാകും മുന്‍പേ
മറക്കാതെനിക്കും നീ ക്ഷണിതമയച്ചല്ലോ......
അത്രയും ദൂരത്തേക്കൊരു യാത്ര വയ്യെനിക്കിപ്പോള്‍
എങ്കിലും നേരുന്നു ഞാന്‍ മംഗളാശംസകള്‍ കുട്ടീ....
"ദീര്‍ഘ സുമംഗലീ ഭവ:"

2013 ജനുവരി 9, ബുധനാഴ്‌ച

ഓണഫലിതങ്ങള്‍

ഓണഫലിതങ്ങള്‍  

Kalavoor Chembazhy ramachandran

നമ്മുടെ ഒക്കെ ജീവിതത്തില്ഒരുപാട് അബദ്ധങ്ങളും,മണ്ടത്തരങ്ങളും സംഭവിച്ചുകാണും..ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു....ചിലതെല്ലാം ഓര്ത്തോര്ത്തു ചിരിക്കാന്വഴി നല്കുന്നതുമാണ്.വര്ഷങ്ങള്ക്കു മുന്പ് ഓരോണത്തിനു സംഭവിച്ച ഒരു തമാശ (മണ്ടത്തരം എന്ന് പറയുന്നതാവും ഉചിതം)
ഞാന്എന്‍.എസ്സ്.എസ്സ് സംഘടനയുമായി ചേര്ന്ന് പ്രവര്ത്തിച്ചിരുന്ന കാലം.കരയോഗത്തിലെ ഭൂരിപക്ഷം അംഗങ്ങളുടെ ആവശ്യപ്രകാരം വര്ഷം
ഓണസദ്യ കരയോഗം ഹാളില്‍  നടത്താന്തീരുമാനമായി.പലര്ക്കും പല കാര്യങ്ങള്വിഭജിച്ചു കൊടുത്തപ്പോള്എനിക്ക് കിട്ടിയത് സദ്യയുടെ സാധനങ്ങള്മേടിക്കാനുള്ളതായിരുന്നു.പൂരാടം നാള്വൈകീട്ട് ഞങ്ങള്മൂന്നു പേര്ഇരുന്നു ലിസ്റ്റു തയ്യാറാക്കി.അതില്ഒരാള്ക്ക്  സ്റെജിലെ ഉത്തരവാദിത്വം ഉണ്ടായിരുന്നു.750...പേര്ക്കാണ് സദ്യ.സദ്യവട്ടങ്ങളില്‍ എനിക്കേറ്റവും ഇഷ്ട്ടമുള്ള ഒരു ഇനമായ മാമ്പഴ പുളിശ്ശേരിയും ചേര്ത്തി.
മാമ്പഴം 750 എന്ന് എഴുതി ലിസ്റ്റ് അവസാനിപ്പിച്ചപ്പോഴാണ് കൂട്ടുകാരന്‍, സ്റെജിലേക്ക് വിളക്ക് കൊളുത്താനുള്ള തീപ്പെട്ടി കൂടി അതില്‍ ചേര്ക്കാന്‍ പറഞ്ഞത്.അങ്ങിനെ ഏറ്റവും ഒടുവില്‍ തീപ്പീട്ടി 
എന്ന് എഴുതി ലിസ്റ്റ് അവസ്സാനിപ്പിച്ചു.
വൈകീഎട്ടു തന്നെ ലിസ്റ്റുമായി ഹോള്സയില്‍ അന്തപ്പന്‍ ചേട്ടന്റെ കടയിലെത്തി.അത് പ്രകാരം സാധനങ്ങള്‍ എടുത്തുവെക്കാന്‍ ഏല്പ്പിച്ചു ഞാന്‍ മറ്റുചിലതു മേടിക്കാന്‍ പോയി.തിരിച്ചുവന്നപ്പോഴേക്കും  
സാധനങ്ങള്‍‍ എല്ലാം ചാക്കുകളില്‍ നിറച്ചു വെച്ചിരുന്നു.അളവുകളിലും ഗുണമേന്മയിലും കണിശ്ശക്കാരനായ അന്തപ്പന്‍ ചേട്ടന് ബില്ല് പ്രകാരം കാശ് കൊടുത്ത് പെട്ടി ഓട്ടോയില്‍ സാധനങ്ങളും കയറ്റി ഞാന്
കരയോഗത്തില്‍ കൊണ്ടിറക്കി.ഉത്രാടം  നാള്വൈകീട്ട് ചാക്ക് പൊട്ടിച്ചു സാധനങ്ങള്‍ പുറത്തെടുത്തപ്പോള്‍ ലിസ്റ്റില്‍ ഇല്ലാത്ത വലിയ ഒരു പൊതികണ്ട് ഞാന്‍ തുറന്നു നോക്കിയപ്പോള്‍ അതില്തീപ്പെട്ടി ആയിരുന്നു...ഒന്നും രണ്ടുമല്ല....750 എണ്ണം.   

നവവത്സരാശംസകള്‍

നവവത്സരാശംസകള് 1

വീണ്ടും ഒരു പുതു വര്ഷത്തിന്റെ അരുണോദയം.
കാലത്തിന്റെ ഉത്തരത്തില്തലമുട്ടിക്കാന്നമ്മള്പാട്പെടുമ്പോള്‍,ഇളം തലമുറക്ക് നഷ്ട്ടപ്പെട്ടത്‌ "സ്നേഹം....ലാളന."
പറുദീസയുടെ പടവുകളിലേക്ക് മക്കളെ കൈ പിടിച്ചുകയറ്റാന്മത്സരിക്കുന്ന സൈബര്യുഗത്തില്
എല്ലാം മറന്നു ഒന്ന് പോട്ടിക്കരയാനെങ്കിലും സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്....
എല്ലാവര്ക്കും നന്മകളുടെ ഒരു പുതു വര്ഷം നേരുന്നു.


നവവത്സരാശംസകള്‍- 2


വീണ്ടും ഒരു പുതു വര്ഷം
മാറ്റങ്ങളുടെ മഹാപ്രവാഹത്തില്പഴമകള്അടിയോടെ പിഴുതെരിയുന്നതിനു നമ്മള്മൂകസാക്ഷികളായി.
കടപിഴുതെരിഞ്ഞ വടവൃക്ഷങ്ങളെ നോക്കി പ്രകൃതി ഗര്ജ്ജിച്ചു"എവിടെ എന്റെ വനസംപത്തു?"
മോണകാട്ടി ചിരിച്ചു കാതുകളില്കടംകഥകള്നിറച്ചിരുന്ന മുത്തശ്ശിമാര്ചോതിച്ചു"എവിടെ ഞങ്ങടെ പേരക്കിടാങ്ങള്‍?"
ചുവന്ന പട്ടുടുത്തു കയ്യില്‍ വാളും ചിലമ്പുമായി  ഭാരതാംബ ഗര്ജ്ജിച്ചു"എവിടെ എന്റെ പെണ്മക്കളുടെ മാനം?"
നഷ്ട്ട സ്വര്ഗ്ഗങ്ങളുടെ തിരുമുറ്റത്തു നിന്നുകൊണ്ട് വീണ്ടും പ്രത്യാശയുടെ "നവവത്സരാശംസകള്‍."

നന്മയുടെ വെളിച്ചം തേടി....

നന്മയുടെ വെളിച്ചം തേടി....    
കളവൂര്‍ ചെമ്പാഴി രാമചന്ദ്രന്‍-ചാലക്കുടി  
ഒരു കാവ്യാത്മക സ്വപ്നത്തെ ഹൃദയത്തില്സൂക്ഷിച്ചു,വഴി തെറ്റി വന്ന യാത്രക്കാരാ,ഒരു നിമിഷമോന്നു നില്ക്കാമോ?
ഓര്മ്മകളില്സമൃദ്ധമായിരുന്ന കൊച്ചു കേരളത്തെ,ഹൃദയത്തിലൊളിപ്പിച്ചു,കാല്പ്പനികതയുടെ ചായം പുരട്ടി,സ്വപ്നങ്ങളുടെ പട്ടില്‍  പൊതിഞ്ഞു,ഒരു വിഭ്രാല്മക സൌധം പണിത സഹൃദയാ ..
നഷ്ട്ടപ്പെട്ട  നന്മകളുടെ കൈവിട്ടുപോയ പ്രതാപങ്ങളുടെ,എന്നോ കൈമോശം വന്ന വിശുദ്ധിയുടെ,പ്രേതഭൂമിയിലാണ് താങ്കളിപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നത്.വരവേല്ക്കാന്താങ്കള്ഹൃദയത്തില്
 സൂക്ഷിച്ചതൊന്നും ഇവിടെ ഇല്ല...കുറെ നഷ്ട്ട സ്വപ്നങ്ങളല്ലാതെ!
പ്രേതാരൂപികള് വിഹരിക്കുന്ന  മൃത്യു ഭൂവില്ഇരുളും,വെളിച്ചവും ഇണചേരുന്ന ശീല്ക്കാരങ്ങള്‍ കേള്ക്കുന്നില്ലേ...ശേഷം തളര്ന്നുറങ്ങുന്ന നിഴലുകളും കാണുന്നില്ലേ...അതില്‍ ഏറെ പരിചിതമായവ ഒട്ടനേകം.എണ്ണിപ്പറയാവുന്ന ...ചൂണ്ടികാണിക്കാവുന്ന 
ചിലത് പറയട്ടെ?(ക്ഷമിക്കുക സുഹൃത്തെ...തകര്ന്ന പ്രതീക്ഷകളുടെ ഇരുളില്അകപ്പെട്ട താങ്കള്ക്കു ആളുന്ന നിഴലുകളെ വേര്തിരിക്കാന്ചിലപ്പോള്സാധിച്ചെന്നു വരില്ല!)
കാലത്തിന്റെ കൈനഖപ്പാടുവീണ ആര് ഭാരത കലകളും,വേദത്തിന്റെ പോരുളറിഞ്ഞ പര്ണ്ണശാലകളും ,ആത്മീയതയുടെ അഗ്രജന്മാരായ മാമുനിമാരുടെ പാദസ്പര്ശമേററ തപോവനങ്ങളുംപ്രകൃതിയുടെ വരധാനമായ പുഴകളും,ഹരിതാഭമാര്ന്ന മലകളും സമൃദ്ധിയുടെ വിളനിലങ്ങളയിരുന്ന നെല്പ്പാടങ്ങളും,
....പൂരവും,വേലയും,തായമ്പകയും താ ളംപകര്ന്നാസ്വതിച്ചിരുന്ന ഗ്രാമവും..നന്മകളാല്‍ സമൃദ്ധമായിരുന്ന നാട്ടിന്പുറവും...ബന്ധങ്ങളുടെ തൂണുകള്താങ്ങിനിര്ത്തിയിരുന്ന നാലുകെട്ടുകളും..നാട്ടുനടപ്പും...
തുമ്പപൂവിന്റെ വിശുദ്ധി മിഴികളിലോളിപ്പിച്ച പെണ്കിടാങ്ങളും...ആയിരം കടംകഥകളുടെ കലവറയായ മുത്തശ്ശിമാരും ...കയ്യില്കയറുമായി വരുന്ന കാലനെ പടിപ്പുരയില്തടഞ്ഞു നിര്ത്താന്ചങ്കൂറ്റമുള്ള വീരനായകന്മാരും വാണരുളിയിരുന്ന നമ്മുടെ നാട്....തുഞ്ചനും,കുഞ്ചനും,വള്ളത്തോളും,അക്ഷരങ്ങളെ സ്പുടം ചെയ്തു ഭാഷയുടെ തിരുമുറ്റത്തു പൂക്കളമൊരുക്കി മലയാളനാട്....കറുത്ത പോന്നു വിളയിച്ചിരുന്ന തോട്ടങ്ങളും,കറ്റകള്‍ കൊയ്തു കൂട്ടിയ കളങ്ങളും തേക്കുപാട്ടും ..കാളപൂട്ടും..ഞാറുനടീലും...കൊയ്ത്തുപാട്ടും...അലയടിച്ചിരുന്ന മാമലനാട് ..മാവേലിയെ വരവേറ്റിരുന്ന ഓണപ്പാട്ടും..പൂക്കളും... തൃക്കാക്കരയപ്പനും...വിഷുപ്പക്ഷിയുടെ കരച്ചിലും ..തിരുവാതിരകളിയും...
വെറും മുത്തശ്ശി ക്കഥകളായില്ലേ!
ഇന്ന് മാവേലിയെ കാസ്സറ്റിലാക്കി പാരടിയുടെ കുടപിടിച്ച്റഹുമാന്‍  സംഗീതം പുതപ്പിച്ചുപണം കൊയ്യാനുള്ള മത്സരമല്ലേ!!
മുക്കുറ്റിയും,തുമ്പയും, ചെണ്ടുമല്ലിയും പ്ലാസ്ററിക്കില്‍ വിരിയിച്ചു വില്പ്പനനടത്തുകയല്ലേ.... കാനാടി മഠത്തിനുപോലും ചെയ്യാന്‍ കഴിയാത്ത  അത്ഭുതങ്ങളല്ലേ സംഭവിച്ചുകൊണ്ടിരിക്കുന്നത്ക്രിക്കറ്റും,ഇന്റര്നെററും കംപുടര്ചിപ്പും, ത്രീ ജി  മൊബയിലും ഗ്രാമങ്ങളില്പോലും ചേക്കെറിയില്ലേ!
പട്ടുകോണവും ,ആട്ടുകട്ടിലും,കോളാമ്പിയും,റാന്തല്വിളക്കും,കാണാന്നമ്മള്ഗ്ലോബല്വില്ലേജില്ടിക്കറ്റിനു ക്യു നില്ക്കുകയല്ലേ!മരതകപ്പട്ടുടുത്ത്‌ നിന്നിരുന്ന മാമലകള്‍ വീരപ്പന്മാര്‍ മൊട്ടയടിച്ചു ചന്ദനം തേച്ചില്ലേ!
പോസ്റ്റ്മോഡേണ്കവികള്‍, കവിതകളെ പോസ്റ്റ്മോര്ട്ടം ചെയ്തു മോ൪ച്ചറിയിലാക്കിയില്ലേവോട്ടു ബാങ്കുകളനുസരിച്ചു ജില്ലകള്സൃഷ്ട്ടിക്കുന്ന അഭിനവ പരശുരാമാന്മാര്കേരളം വീതം വെച്ച് എടുക്കുകയല്ലേ!
കൊലപാതകങ്ങളും,ബന്ദുകളും,ഹര്ത്താലുകളും,പുതിയ പുതിയ രക്തസാക്ഷികളെ സൃഷ്ട്ടിക്കുകയല്ലേ! കൊട്ടേഷന്‍ സംഘങ്ങള്‍  ഇന്നോവ കാറുകളില്ആയുധങ്ങളുമായി രാവും പകലും ചീരിപ്പായുകയല്ലേ!!!
നാവില്‍ ഹരിശ്രീ കുറിക്കുന്ന കയ്കള്‍ വെട്ടിയെടുത്തു പാര്ട്ടിയുടെ താമ്രപത്രത്തിനുവേണ്ടി ക്യു നില്ക്കുകയല്ലേ അണികള്‍!
സിരകളിലെ രക്തവും ഉള്ളിലെ അഗ്നിയും തെരുവിലെ സമരമുഖത്ത്‌ ആളിപ്പടര്ത്തുന്ന വിദ്യാ സമ്പന്നരായ യുവാക്കള്‍!
മുലപ്പാലിനൊപ്പം മദ്യം രുചിക്കുന്ന കുഞ്ഞുങ്ങള്‍....കണ്ചാവിലും ചരസ്സിലും വാനപ്രസ്ഥം പൂകുന്ന അഭിനവ ശകുനിമാര്‍.
വോട്ടു ചെയ്ത വിരലിലെ മഷി മായും മുന്പ് കാലുമാറി മറുപക്ഷം ചേരുന്ന കണ്ടാമൃഗങ്ങള്‍ !
ജാതി,മത വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ ഉച്ചയ്സ്തര്യം പ്രസങ്ങിക്കുന്ന വാല് മുറിക്കാത്ത കോമാളികള്‍!
നാശത്തിന്റെ ഗതിവേഗങ്ങളെ ഗണിതവല്ക്കരിക്കാന്‍ ശാസ്ത്രത്തെ അസ്ത്രമാക്കുന്ന ഗണികകള്‍...
ഇന്റര്നെറ്റില്‍ പ്രണയിച്ചു ബ്ലു ടൂത്തില്‍ പ്രസവിക്കുന്ന തരുണീമണികള്‍!
ബന്ധങ്ങളുടെ ചങ്ങലകള്നിസ്സാരമായി പൊട്ടിച്ചെറിയുന്ന പോസ്റ്റ്‌ ഗ്രാജുവേറ്റുകള്‍!
"ഹായ് പൂയ് മലയാലംറിയാലിററിയാക്കിയ സ്ലിം ബ്യുട്ടികള്‍!    

 ഒരിക്കല്ക്കൂടി ആവര്ത്തിക്കട്ടെ,വരവെല്പ്പിനായി താങ്കളെ കാത്തിരിക്കുകയാണ് ഇവരെല്ലാം.
നന്മകളുടെ ,ലാളിത്യത്തിന്റെ,ഈശ്വരചയ്തന്യത്തിന്റെ,നിരവിനായി കത്തിച്ചുവെച്ചിരുന്ന
നെയ്ത്തിരികള്‍  ഇവിടെ കരിന്തിരി കത്തുകയാണ്.
കോമളകലകള്ലാസ്യനൃത്തമാടിയിരുന്ന മനോഹരതീരത്ത്‌,കുമിഞ്ഞുകൂടിയ അസ്ഥിപഞജരത്തിലേക്ക് ഒന്ന് നോക്കു...
ഗന്ധര് ഗീതികള്ക്കും,വേദ മന്ത്രണങ്ങള്ക്കും പകരം,ഇരുട്ടില്കൂട്ടിമുട്ടുന്ന ആത്മാക്കളുടെ രോദനം കേള്ക്കുന്നില്ലേ?ചെവിയോര്ക്കു...
യാമങ്ങളിലെപ്പോഴോ താങ്കള്ക്കത്കേള്ക്കാം.
പാടിപ്പതിഞ്ഞ ഈണങ്ങള്ചേര്ത്തു മിനഞ്ഞെടുത്ത ഭാവഗീതികള്വെറും വിലാപങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു.
ദുരവസ്ഥയില്നാരായണത്തു ഭ്രാന്തന്മാത്രം ചിരിച്ചുകൊണ്ടിരിക്കുന്നു.
കാല്പ്പനികതയിലും,മൌലികതയിലും,ബോധാവബോധങ്ങളുടെ ഇന്നലെകളിലും ചിരി മാറ്റൊലി കൊള്ളുന്നത്കേള്ക്കുന്നില്ലേ?
"അഹം ബ്രഹ്മാസ്മി"യുടെ കാലിക പ്രസക്തി ഇവിടെയല്ലേ സുഹൃത്തെ?
ഗതാകാല പ്രൌഢിയുടെ ചിതയില്‍ നിന്നുയരുന്ന പ്രകാശമാണ് താങ്കള്‍ കാണുന്നത്...അടര്ന്നു വീഴുന്ന ഇന്നലെകളുടെ കണ്ണീര്ക്കണങ്ങളാണ് 
നെറുകയില്‍ പതിച്ചത്
സ്മൃതികള്‍ ധന്യമാക്കിയിരുന്ന സ്വപ്ന ഭൂമിയുടെ പഴകി ദ്രവിച്ച അസ്ഥിപഞജരങ്ങള്ക്കിടയില്‍ ശ്രദ്ധിച്ച് നടക്കു...നന്മയുടെ വെളിച്ചം തേടി വന്ന 
നിങ്ങള്‍ കാലിടറി വീഴാന്‍ എളുപ്പമാണ്....കാരണം...നിങ്ങള്‍ നാഗരികതയുടെ ഇരുട്ടിലാണ്.